പാതിരാ
പക്ഷികള്‍ പാടവെ
ഉയരുന്നു
വെള്ളിക്കൊലുസ്സിന്റെ
മധുരസ്വരം
പുകമഞ്ഞുമൂടവെ
കാറ്റില്‍ പരക്കുന്നു
പുതുനിശാഗന്ധിതന്‍
മാദകസൗരഭ്യം
തമസ്സിനെ
വെല്ലും ചുരുുള്‍മുടിയില്‍
പാലപ്പൂ
ചുംബിക്കുന്നു സാമോദം
പനിനീര്‍നിറമേറ്റും
ചുണ്ടില്‍നിന്നും
ഒഴുകുന്നു
ചുടുചോരതന്‍ കൈവഴികള്‍
പടരും
നിലാവത്ത് വിടരുന്ന മുല്ലപോല്‍
മനോഹരിയാണവള്‍
,എങ്കിലും
മാനുഷര്‍
വിറയ്കും
പുല്‍കൊടിപോല്‍ അവളെക്കണ്ടാല്‍
യക്ഷിയാണവള്‍.
രക്തദാഹിയാണവള്‍.


